Thursday 21 June 2012


അവള്‍ എനിക്ക് ....




ഏകാന്തതയില്‍ അലിഞ്ഞു ഞാന്‍ നിന്നു..
ഒരു കുഞ്ഞു പൂവിന്‍റെ സ്പര്‍ഷനത്തോടെ ,
ഞാനെന്നുമുരുകുന്ന നെഞ്ചിനക ത്തേയ്ക്ക്-
ഒരു കുളിര്‍ തെന്നല്‍ പോലവള്‍ വന്നു ചേര്‍ന്നു.
എന്‍ ദുഖ സ്പന്ദനം അവള്‍ അറിഞ്ഞു .
ദുഖ ഭാരത്താല്‍ ഞാനുഴലുമ്പോള്‍,
കനിവിന്‍ തേന്മഴ പയിതവള്‍ നിന്നു.
മന്ദസ്മിതം തൂകുമവളുടെയധരങ്ങള്‍ ,
എന്നുമെന്നാശ്വാസമായിരുന്നു.
അമ്മയോ , തോഴിയോ , കൂടപ്പിറപ്പോ -
അവളാരെനിക്കറിയില്ലയെന്നാകിലും,
മധുര്യമോലുന്ന അവള്‍ തന്‍ മൊഴികളോ..!
എന്നുമെന്നാശ്വാസമായിരുന്നു.
രാവിന്‍റെ ഏകാന്തയാമങ്ങളില്‍,
സുഖമുള്ള സ്വപ്നമായ് അവള്‍ നിറഞ്ഞു .
വേനല്‍ ചൂടിലെ മഴയെന്നപോലെ,
സുഗന്ധം പരത്തിടും പൂവുപോലെ,
അവലെന്നുള്ളില്‍ നിറഞ്ഞു നിന്നു.
എന്നിലെ ദുഖത്തിന്‍ തീ കെടുത്തി,
എന്നിലലിവിന്നുറവതീര്‍ത്തു.
കൈ വിടാനാവില്ല നിന്നെയൊരിക്കലും,
സ്നേഹമായ് നിന്നിലലിയുന്നു ഞാന്‍,
നിന്നിലെ സ്നേഹം നുകര്‍ന്നെടുക്കാന്‍...